എഴുവർഷത്തിനുള്ളിൽ ഇരട്ടിയായെന്നാണ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പാർലമെന്റിനെ അറിയിച്ചത്. കണക്കുകൾ പകൽ പോലെ നിൽക്കുമ്പോൾ എന്തിന് വേണ്ടിയായിരുന്നു പച്ചക്കള്ളം പടച്ചുവിട്ടതെന്ന് ധനമന്ത്രി വ്യക്തമാക്കണം
ഇന്ധന വില വര്‍ധനയില്‍ വ്യാപക പ്രതിഷേധങ്ങളുയര്‍ന്നതിനുപിന്നാലെ നവംബര്‍ മൂന്നിനാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. പെട്രോളിനും ഡീസലിനുമുണ്ടായിരുന്ന എക്‌സൈസ് തീരുവയില്‍ ഇളവ് വരുത്തിയതോടെ പെട്രോള്‍ ലിറ്ററിന് 5 രൂപയും ഡീസലിന് പത്തുരൂപയും കുറഞ്ഞു.
പ്രധാനമന്ത്രിയുടെ വാക്‌ചാതുരി സർക്കാരിന്റെ കെടുകാര്യസ്ഥതയ്‌ക്കും ഹൃദയശൂന്യതയ്‌ക്കുമുള്ള പ്രായശ്ചിത്തമായി മാറുകയാണ്. അതിഥിത്തൊഴിലാളികളുടെ പലായന ദൃശ്യങ്ങൾ സൃഷ്ടിക്കുന്ന ക്ഷോഭത്തെ മരവിപ്പിലൂടെ സർക്കാർ മറികടക്കുകയാണ്
മന്‍മോഹന്‍ സിംഗ് സര്‍ക്കാരാണ് എല്‍ ഐ സിയുടെ ഓഹരി വില്‍പ്പന നടത്താനുള്ള നീക്കങ്ങള്‍ ആദ്യമായി നടത്തിയത് എങ്കിലും ഒന്നാം യു പി എ മന്ത്രിസഭയിലെ ഇടതുപക്ഷ സാന്നിധ്യം അതിനു തടസ്സമായി. പിന്നീടും ഈ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോയ പിന്നീട് വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പ്രവര്‍ത്തന ഫലമായാണ് 49 ശതമാനം വിദേശ മൂലധനമാകാം എന്ന നിലയിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചത്. ഇതിപ്പോള്‍ അതിന്റെ പ്രവര്‍ത്തന പന്താവിലേക്ക് അതിശക്തമായി നീങ്ങുന്നു
താരതമ്യേന ഹ്രസ്വമായ ബജറ്റവതരണമാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. എല്‍ ഐ സി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഈ സഭാകാലയളവില്‍ നടപടികള്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചു.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നിലവിലെ അവസ്ഥയും പ്രതീക്ഷയും പങ്കുവെച്ചു. ജി ഡി പി യുടെ 9.5 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ധനകമ്മി.
പ്രതിപക്ഷ ബഞ്ചുകളില്‍ നിന്നുള്ള പ്രതിഷേധ ബഹളത്തോടെയാണ് ഇന്ന് ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചത്. ടാബ് ഉപയോഗിച്ച് പൂര്‍ണ്ണമായു പേപ്പര്‍ രഹിതബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത് ഇത് ബജറ്റുകളുടെ ചരിത്രത്തില്‍ ആദ്യമാണ്.
രണ്ടാം മോദി സര്‍ക്കാരിന്റെ മൂന്നാമത് ബജറ്റാണ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത്. 2021-22 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള എന്തെങ്കിലും നടപടികള്‍ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കൊവിഡ് എന്ന് അവസാനിക്കുമെന്നോ വാക്‌സിൻ എന്ന് ലഭിക്കുമെന്നോ അറിയാത്ത സാഹചര്യത്തില്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖല വിവിധ തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
കഴിഞ്ഞയാഴ്ച നടന്ന ജിഎസ്ടി കൗൺസിൽ യോഗത്തിന് രണ്ട് ദിവസത്തിനുശേഷം, 2.35 ലക്ഷം കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് നൽകിയ രണ്ട് വായ്പാനിർദേശങ്ങൾ കേന്ദ്രം വിശദമാക്കിയിരുന്നു. കേന്ദ്രസർക്കാർ മുഴുവൻ നഷ്ടപരിഹാരവും ഏറ്റെടുക്കണമെന്നും, ഈ തുക തിരിച്ചുപിടിക്കാൻ പര്യാപ്തമായ കാലത്തേക്ക് സെസ് നീട്ടാൻ സംസ്ഥാനങ്ങൾ സമ്മതിക്കുന്നുവെന്നും കേരള ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഉപഭോക്തൃ കാര്യ മന്ത്രാലയവും, പൊതുവിതരണ മന്ത്രലയവും പുറത്ത് വിട്ട പുതിയ കണക്കുകള്‍ പ്രകാരം റേഷന്‍ കാര്‍ഡുകളില്ലാത്ത 8 കോടി കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തേക്ക് 5 കിലോ സൗജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട ചൈനീസ് അക്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. എന്തിനു വേണ്ടിയാണ് ഇന്ത്യന്‍ സൈനികരെ ആയുധമില്ലാതെ അതിര്‍ത്തിയിലേക്കയച്ചത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി
അവര്‍ ഞങ്ങളുടെ കഴുത്തില്‍ ഒരു കത്തി പിടിച്ച് നിങ്ങള്‍ ഇത് ചെയ്താല്‍ നിങ്ങള്‍ക്ക് 2,000 കോടി രൂപ ദാനമായി നല്‍കുമെന്ന് പറയുന്നു. ഞങ്ങള്‍ മുനിസിപ്പല്‍ നികുതി വര്‍ദ്ധിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അങ്ങിനെയാണെങ്കില്‍ ആ 2,000 കോടി രൂപ ഞങ്ങള്‍ക്ക് വേണ്ട.
നേരത്തെ മൂന്നു ശതമാനമായിരുന്ന വായ്പാ പരിധി അഞ്ചു ശതമാനമാക്കി ഉയര്‍ത്തിയതിലൂടെ സംസ്ഥാനങ്ങള്‍ക്ക് ഇനി കൂടുതല്‍ വായ്പഎടുക്കാന്‍ കഴിയും. ലോക്ക് ഡൌണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നടപടി ആശ്വാസമാകും
നാലാം ഘട്ടത്തില്‍ കേന്ദ്ര ധനമന്ത്രി പറയുന്നത് എല്ലാ മേഖലയും സ്വകാര്യ വല്ക്കരിക്കുമെന്നാണ്. ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനുള്ള യാതൊന്നും ധനമന്ത്രി ഇപ്പോഴും പറയുന്നില്ല
രാജ്യത്തെ പ്രതിരോധം, ഊര്‍ജ്ജം തുടങ്ങിയ തന്ത്ര പ്രധാന മേഖലകളില്‍ സ്വകാര്യ നിക്ഷേപത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട വിശദീകരണം ഇന്ന് നടത്തി
ഒരു ലക്ഷം കോടിയുടെ പദ്ധതി സ്വകാര്യ മേഖലയിലെ പുതു സംരംഭകര്‍ക്ക് വലിയപ്രോത്സാഹനമാകുമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാജ്യത്തിനായി പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ജി.ഡി.പി യുടെ പത്ത് ശതമാനത്തോളം വരുന്ന പുതിയ പാക്കേജിലൂടെ തൊഴില്‍, കൃഷി എന്നിവയെ പരിപോഷിപ്പിക്കുകയാണ് ലക്ഷ്യം.
ധനകാര്യമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.
സംസ്ഥാനത്തെ സംബന്ധിച്ച്, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ നിയമാകുന്നതോടെ പതിമൂവായിരത്തോളം (13, 000) പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഇതിനേക്കാള്‍ പ്രത്യക്ഷമായി ബാധിക്കുക 60 - അര്‍ബ്ബന്‍ ബാങ്കുകളെയും 1625 പ്രാഥമിക സഹകരണ സൊസൈറ്റികളെയുമായിരിക്കും.
കഴിഞ്ഞ ബജറ്റ് പ്രഖ്യാപനത്തിലെ നീക്കിയിരിപ്പ് മറച്ചു വെച്ചുകൊണ്ട് പുതിയ തുകകളുടെ കണക്കു പറയുന്നതിലൂടെ ജനങ്ങളെ ഞെട്ടിക്കാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിച്ചതെന്നും ഡോ.തോമസ് ഐസക്.